#ഈസ്റ്ററും വിഷുവും എത്തും മുമ്പേ പച്ചക്കറി വില ഉയരുന്നു
ആലപ്പുഴ: വിപണിയിൽ പച്ചക്കറിക്ക് ദിവസേന വില ഉയരുമ്പോൾ വലയുകയാണ് ജനങ്ങൾ. പല ഇനങ്ങൾക്കും 10 മുതൽ 80 രൂപ വരെ ഒരാഴ്ച്ചകൊണ്ട് വില കയറുമ്പോൾ വില പിടിച്ചുനിർത്താനുള്ള ശ്രമം ഒരു ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. സർക്കാർ സംരംഭമായ ഹോർട്ടികോർപിലും പൊതുവിപണിയേക്കാൾ നേരിയ വിലക്കുറവേയുള്ളൂ.
കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, തക്കാളി, വെളുത്തുള്ളി, ബീൻസ്,വള്ളിപ്പയർ,വഴുതന,വെള്ളരി,വെണ്ട,പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാൾ 80 രൂപ വരെ വില വർദ്ധനയുണ്ട്.
പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂടിന്റെ കാഠിന്യവും ജലക്ഷാമവും തമിഴ്‌നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ കൃഷിയെ കാര്യമായി ബാധിച്ചു. രണ്ടാഴ്ച്ച കഴിയുമ്പോൾ വിഷുവും ഈസ്റ്ററും കൂടിയെത്തുമ്പോൾ നിലവിലുള്ളതിനേക്കാൾ വില ഇരട്ടിയാകും. ഇപ്പോൾ തന്നെ തമിഴ് നാട്ടിൽ നിന്ന് പച്ചക്കറിയുടെ ലോഡ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
വ്യാപാരികൾ
.......
വരവ് കുറഞ്ഞു; വില ഉയരുന്നു
വരവ് കുറഞ്ഞതോടെ മൊത്ത വ്യാപാരികൾ വില വർദ്ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ചുവന്നുള്ളിയുടെ വില കിലോയ്ക്കു 60 രൂപയായി ഉയർന്നു. വില നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുതോറും കൃഷിഭവൻ വഴി ആഴ്ച ചന്തകൾ പ്രവർത്തിക്കുന്നതാണ് ഉപഭോക്താക്കൾക്ക് ഏക ആശ്വാസം. ചൂട് കടുത്തതോടെ സംസ്ഥാനത്തെ ഒട്ടമിക്ക പച്ചക്കറി തോട്ടങ്ങളും കരിഞ്ഞു തുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. എന്നാൽ മൊത്തവ്യാപാരികൾ മന:പൂർവം വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
# ഇന്നലത്തെ പച്ചക്കറി വില
(ബ്രായ്ക്കറ്റിൽ കഴിഞ്ഞ ആഴ്ചയിലെ വില)
ചുവന്നുളളി: 70 (60)
കിഴങ്ങ്: 30 ( 25)
ഇഞ്ചി: 80 (50)
കോവയ്ക്ക: 25 (40)
തക്കാളി: 20 (30)
പച്ചക്കായ: 40 ( 40)
കാബേജ്: 40 (30)
വെളുത്തുളളി: 160 (140)
ബീൻസ്: 30 (30)
വള്ളിപ്പയർ: 30 (30)
കാരറ്റ്: 50 (58)
വഴുതന: 60 (53)
വെണ്ടയ്ക്ക: 30 (30)
പാവയ്ക്ക: 40 (30)
മത്തങ്ങ:30 (18)
സവോള:25(30)
ഞാലിപ്പൂവൻ: 80(70)
ഏത്തയ്ക്ക:25(30)