മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഈരേഴ വടക്ക് 41-ാം നമ്പർ ഹൈന്ദവ കരയോഗം ഇന്ന് നടത്തുന്ന രണ്ടാം എതിരേൽപ്പ് മഹോത്സവത്തിന്റെ ഭാഗമായുള്ള ഉരുളിച്ച വരവ് ക്ഷേത്രാചാരപ്രകാരം നടത്തുന്നതിനും രാത്രിയിലുള്ള മുഴുവൻ കലാ പരിപാടികളും ഒഴിവാക്കാനും തീരുമാനിച്ചു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണിത്. ഉരുളിച്ച വരവിൽ ക്ഷേത്ര മേളം, അൻപൊലി പന്തൽ, അചാരപരമായ അമ്മൻകുടം, പഞ്ചവാദ്യം, കുത്തിയോട്ടം, മുത്തുകുടകൾ എന്നിവ മാത്രമേ ഉണ്ടാകൂ. ഭഗവതിയുടെ എതിരേൽപ്പ് ക്ഷേത്രാചാരപ്രകാരം നടത്തും. ഉത്സവാഘോഷങ്ങൾ ലളിതമായി നടത്തുന്നതിനാൽ ഈ വർഷം കരയിലെ ഒരു നിർദ്ധന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുക്കുവാനും ഈരേഴ വടക്ക് കരയുടെ അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയൻ കൊയ്പ്പള്ളിൽ എന്നിവർ സംസാരിച്ചു