ചേർത്തല:കൃഷിക്കും പാർപ്പിട പദ്ധതിക്കും മുൻഗണന നൽകി ചേർത്തല നഗരസഭയിൽ 75.37 കോടി രൂപയുടെ ബഡ്ജറ്റ്.മുന്നിരിപ്പുൾപ്പെടെ 75,36,60,221 രൂപ വരവും 73,21,10,789 ചെലവും 2,15,49,432 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജ​റ്റാണ് വൈസ്‌ ചെയർപേഴ്‌സൺ ശ്രീലേഖാ.ആർ.നായർ അവതരിപ്പിച്ചത്.ലൈഫ് മിഷൻ ഉൾപ്പെടുന്ന ഭവനപദ്ധതിക്കായി 10 കോടിയും,നെൽകൃഷി പുനരുജ്ജീവനം ഉൾപെടുന്ന കാർഷികമേഖലക്കായി 3.1 കോടിയും നീക്കിവച്ചു.
സെപ്‌​റ്റേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റിനായി 5കോടി വകയിരുത്തി. സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ നഗരസഭക്ക് വരുമാനം ഉണ്ടാകുന്നതരത്തിലുമായിരിക്കും പദ്ധതി നടപ്പിലാക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് 8 കോടിയാണ് നീക്കിവച്ചിട്ടുള്ളത്.റോഡുകളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 3.9കോടിയാണ് വകയിരുത്തി.

പട്ടിക ജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക്: ഒരു കോടി

വഴിവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിന് : 30 ലക്ഷം

സ്ത്രികൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ പിങ്ക് ഓട്ടോ,ഇ ഓട്ടോകൾ ഓടിക്കാൻ സബ്സിഡി : 30 ലക്ഷം

മുനിസിപ്പൽ പാർക്കിന് :ഒരു കോടി

ആശുപത്രികളുടെ വികസനത്തിന് :90ലക്ഷം

നഗരസൗന്ദര്യ വത്കരണത്തിന് :10ലക്ഷം