ന്യൂഡൽഹി:കൊറോണ വ്യാപനം തടയാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും റദ്ദാക്കിയതുൾപ്പെടെ കർശന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ മാസം 22 മുതൽ 29 വരെയാണ് വിമാന വിലക്ക്.
കൊറോണ വൈറസ് രാജ്യത്ത് അപകടകരമായ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണിത്. സമൂഹവ്യാപനം ഉണ്ടായാൽ നിയന്ത്രിക്കുക ബുദ്ധിമുട്ടായിരിക്കും.
അതിനാലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
നിയന്ത്രണങ്ങൾ ഇങ്ങനെ:
65 വയസിനു മുകളിൽ പ്രായമുള്ളവരും പത്തു വയസിനു താഴെയുള്ള കുട്ടികളും പുറത്തിറങ്ങുന്നത് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം
പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരൊഴികെ മുതിർന്ന പൗരൻമാർ വീട്ടിന് വെളിയിലിറങ്ങുന്നത് നിയന്ത്രിക്കാനാണ് നിർദ്ദേശം.
വിമാനങ്ങളിലും ട്രെയിനുകളിലും വിദ്യാർത്ഥികൾ, രോഗികൾ, ഭിന്നശേഷിക്കാർ എന്നിവരൊഴികെയുള്ളവർക്ക് യാത്രാ ഇളവില്ല.
ഇതുമുതൽ മുതിർന്ന പൗരൻമാർക്കുള്ള ഇളവും റെയിൽവേ നിറുത്തലാക്കും. നേരത്തെ ബുക്കു ചെയ്‌ത ടിക്കറ്റുകളിൽ അധിക നിരക്ക് ഈടാക്കില്ല.
78 ട്രെയിനുകൾ റദ്ദാക്കി. ആകെ റദ്ദാക്കിയത് 155
അടിയന്തര, അവശ്യ മേഖലകളിൽ ഒഴികെ സ്വകാര്യ മേഖലയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സംസ്ഥാന സർക്കാരുകൾ ഉത്തരവിടണം.
കേന്ദ്രസർക്കാർ ഓഫീസുകളിൽ തിരക്ക് കുറയ്‌ക്കാനും വൈറസ് വ്യാപന സാദ്ധ്യത കുറയ്ക്കാനും അമ്പതു ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം
കേന്ദ്രസർക്കാരിന്റെ ഗ്രൂപ്പ് ബി, സി ജീവനക്കാർ ഒന്നിടവിട്ട
ആഴ്ചകളിൾ ഓഫീസിൽ എത്തിയാൽ മതി. ഇവരുടെ ജോലി സമയം ക്രമീകരിക്കണം.
രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചിടും