കോലഞ്ചേരി: കുടിവെള്ളം വിതരണത്തിന് കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്.വേനലിന്റെ മറവിൽ അനധികൃതമായി വിവിധ സ്രോതസുകളിൽ നിന്നും വെള്ളം ശേഖരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടികൾ കർശനമാക്കിയത്. കുടിവെള്ള വിതരണത്തിന് ലൈസൻസ് എല്ലാ വിതണക്കാരും നിർബന്ധമായും എടുത്തിരിക്കണം.ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ഫ്ളാറ്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റു സംരംഭകർ എന്നിവർ വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം.
കർശന നിർദ്ദേശങ്ങൾ
●കുടിവെള്ള വിതരണത്തിന് ലൈസൻസ് എടുത്തിരിക്കണം
●വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയാണ് ലൈസൻസ് എടുക്കേണ്ടത്
●കുടിവെള്ളം എന്ന് വാഹനങ്ങളിൽ എഴുതി പ്രദർശിപ്പിക്കണം
●അല്ലാത്തവയിൽ മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം എന്നാണ് രേഖപ്പെടുത്തേണ്ടത്
●ലൈസൻസ് നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണം
വാഹനങ്ങളിൽ നിർബന്ധമാക്കേണ്ടവ
ടാങ്കുകൾ ക്ലോറിനേറ്റ് ചെയ്തിരിക്കണം
ക്ലോറിൻ ടെസ്റ്റ് കിറ്റും അത് ഉപയോഗിക്കാൻ അറിയുന്ന ഒരാളും വാഹനത്തിലുണ്ടാകണം
ടാങ്കറുകളുടെ ഉൾവശത്ത് അനുവദനീയ കോട്ടിംഗാണ് ഉപയോഗിക്കേണ്ടത്
വിതരണത്തിന് ഉപയോഗിക്കുന്ന ഹോസുകൾ, പമ്പുകൾ തുടങ്ങിയവ അണുവിമുക്തമാക്കണം
കുടിവെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കി വേണം വിതരണം ചെയ്യാൻ
ജല അതോറിറ്റി ഒഴികെയുള്ള സ്രോതസുകൾക്ക് എഫ്.ബി.ഒ ലൈസൻസ് നിർബന്ധമാക്കി
ലൈസൻസ് ഉള്ള ഇടങ്ങളിൽ നിന്ന് മാത്രമേ വെള്ളം ശേഖരിക്കാവൂ
വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം
സ്രോതസുകളിലെ ജലം സുരക്ഷിതമാണെന്ന് ആറു മാസത്തിലൊരിക്കൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് വാങ്ങണം. വാഹനങ്ങളിലും അവയിൽ ഘടിപ്പിച്ച ടാങ്കറുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ്, കുടിവെള്ളം സുരക്ഷിതമാണെന്ന അംഗീകൃത ലാബ് റിപ്പോർട്ട്, ടാങ്കറിന്റെ ശേഷി, കോട്ടിംഗ് എന്നിവയുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ സാക്ഷ്യപത്രം കരുതണം.സ്രോതസിന്റെ ലൈസൻസ്, വിവരങ്ങൾ, വിതരണം നടത്തുന്ന സ്ഥലങ്ങൾ, ശുചിത്വം സംബന്ധിച്ച രേഖകൾ എന്നിവയും വാഹനത്തിൽ സൂക്ഷിക്കണം.
ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രം
വെള്ളം വാങ്ങാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം
സ്രോതസ്, വാങ്ങുന്ന വെള്ളത്തിന്റ അളവ്, വിതരണക്കാരന്റെ ലൈസൻസ്
വിവരങ്ങൾ, കരാറിന്റെ പകർപ്പ് എന്നിവയും സൂക്ഷിക്കണം
വിവരങ്ങൾക്ക് 1800 425 1125 ൽ