asaf-ali
ടി. അസഫ് അലി

കൊച്ചി : നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കിയത് ഏഴുവർഷത്തെ നിയമയുദ്ധത്തിനു ശേഷമാണ്. നീതി നടപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെയാണ് പോംവഴികൾ ? ഹൈക്കോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫ് അലി നൽകുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ :

 ഇത്തരം കേസുകൾക്കായി ഹൈക്കോടതികളിൽ ഫാസ്റ്റ് ട്രാക്ക് ബെഞ്ച് വേണം.

 വധശിക്ഷാ കേസുകളിലെ അപ്പീൽ പരിഗണിക്കാൻ മാത്രമായി നാഷണൽ അപ്പീൽ കോടതി വേണം.

 ദയാഹർജി രാഷ്ട്രപതി തള്ളിക്കഴിഞ്ഞാൽ ജുഡിഷ്യൽ ഇടപെടലുകൾ പാടില്ല.

 ഇത്തരം ജുഡിഷ്യൽ ഇടപെടലുകൾ നീതി നടപ്പാക്കുന്നത് വൈകാനിടവരും.

 നിർഭയ കേസിൽ കഴിഞ്ഞരാത്രി സുപ്രീംകോടതി വാദം കേട്ടതും ഒഴിവാക്കാമായിരുന്നു.

 ഫാസ്റ്റ്ട്രാക്ക് കോടതികളുടെ പ്രവർത്തനസമയം പുനർനിർണയിക്കണം.

 ഇത്തരം കോടതികൾ പ്രവർത്തനം രാവിലെ എട്ടിന് തുടങ്ങണം.

 ഞായറാഴ്ചകളിലും കേസ് പരിഗണിക്കുന്ന സ്ഥിതി വേണം.

 വിചാരണക്കോടതികളിൽ കേസുകൾ അടിക്കടി വിളിച്ചു മാറ്റുന്നത് ഒഴിവാക്കണം.

 വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണം.

 ഇതിനായി പൊലീസിൽ ക്രമസമാധാനപാലനവും അന്വേഷണവും രണ്ടാക്കണം.