കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ജോലിയെടുക്കാൻ നിർബന്ധിതരായ സഹകരണ മേഖലയിലെ പതിനായിരക്കണക്കിന് ജീവനക്കാർ യാതൊരു സംരക്ഷണവുമില്ലാതെയാണ് ജോലി ചെയ്യുന്നതെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥന പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവർ പറഞ്ഞു. നിരന്തരം ധാരാളം ഇടപാടുകാരുമായി ബന്ധപ്പെടുന്ന ഈ മേഖലയിലെ ജീവനക്കാർ ആശങ്കയിലാണ്. നിത്യപ്പിരിവ് ജീവനക്കാർ വീടുവീടാന്തരം കയറി ഇറങ്ങുന്നവരാണ്. അവർക്ക് മതിയായ സംരക്ഷണമില്ല. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുവീടാന്തരം കയറി ഇറങ്ങിക്കൊടുക്കേണ്ടതും സഹകരണ ജീവനക്കാരാണ്. ഈ പശ്ചാത്തലത്തിൽ സഹകരണ മേഖലയിലെ ജീവനക്കാർക്കാവശ്യമായ സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇരുവരും സർക്കാരിനോട് ആവശ്യപ്പെട്ടു.