അടിയന്തര ഒ.പി, ഡയാലിസിസ് എന്നിവ പ്രവർത്തിക്കും
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ഇനി മുതൽ ജില്ലയിലെ കൊറോണ ചികിത്സ കേന്ദ്രമാകും. അടിയന്തര ഒ .പി വിഭാഗവും,ഡയാലിസിസ് വിഭാഗവും മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ജില്ലയിലെ മറ്റു സർക്കാർ ആശുപത്രികളെ ആശ്രയിക്കണം.
ഒ. പി യിൽ നിലവിൽ ചികിത്സ തേടിയിരുന്ന ഗർഭിണികൾ, കുട്ടികൾ എന്നിവരെ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ തുടർചികിത്സയ്ക്കായി മാറ്റും.
മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ കൊറോണ രോഗബാധയുള്ളവർക്കായി ഉപയോഗിക്കേണ്ടി വരുന്നതിനാലാണീ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാവർത്തികമാക്കിയത്.
നിലവിൽ ചികിത്സയിലുള്ള മറ്റു രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി മാറ്റുവാനുള്ള നിർദേശം മെഡിക്കൽ സൂപ്രണ്ടിന് നൽകി.