കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ മെഡിക്കൽ സംവിധാനങ്ങൾ പൂർണസജ്ജമാണെന്ന് ജില്ല കളക്ടർ എസ്. സുഹാസ് പറഞ്ഞു.
മെഡിക്കൽ കോളേജിൽ 680 ബഡുകൾ
മെഡിക്കൽ കോളേജിൽ ബാത്ത്‌റൂം സൗകര്യമുള്ള 30 റൂമുകൾ കൊറോണ ആവശ്യങ്ങൾക്കായി മാറ്റി. 20 ഐ.സി.യു ബെഡുകളും 27 വെന്റിലേറ്ററുകളും തയ്യാറാക്കി. ആകെ 680 ബെഡുകളാണ് കൊറോണ പ്രതിരോധത്തിനായി മാറ്റിവെച്ചിട്ടുള്ളത്. ആലുവ ജില്ല ആശുപത്രിയിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമായി 1280 ബെഡുകളാണ് സജ്ജീകരിച്ചു. ഇതു കൂടാതെ 104 ബാത്ത് റൂം സൗകര്യമുള്ള മുറികളും 79 ഐ.സി.യു ബെഡുകളും 12 വെന്റിലേറ്ററുകളും ഈ രണ്ട് ആശുപത്രികളിലായി ക്രമീകരിച്ചിട്ടുണ്ടെന്നും കളക്ടർ എസ്.സുഹാസ് പറഞ്ഞു.
390 വെന്റിലേറ്ററുകളാണ് സ്വകാര്യ ആശുപത്രികളിൽ മുൻകരുതലെന്ന നിലയിൽ തയ്യാറാക്കിയിട്ടുള്ളത്. 1340 ഐ.സി.യു ബെഡുകളും 272 വാർഡുകളും സ്വകാര്യ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുണ്ട്. ബാത്ത്‌റൂം സൗകര്യത്തോടു കൂടിയ 4498 റൂമുകളും ഇവിടെ തയ്യാറാണ്. ആശുപത്രി സൗകര്യം തികയാത്ത അവസ്ഥയുണ്ടായാൽ അതിനെ നേരിടാനായി 76 സെന്ററുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുള്ളതായി ജില്ല കളക്ടർ അറിയിച്ചു. ഈ സ്ഥലങ്ങളിൽ ഉപയോഗപ്രദമായ 2183 മുറികളാണുള്ളത്.