yathrakkar
തമിഴ്‌നാട് കേരളത്തിലേക്ക് വാഹങ്ങൾ തടഞ്ഞതിനെ തുടർന്ന് അതിർത്തിയിൽ ഒൻപതാർ ഭാഗത്ത് കുടുങ്ങിയ യാത്രക്കാർ

മറയൂർ: കൊറോണ കേരളത്തിൽ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹങ്ങൾ പലയിടത്തും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. അന്തർ സസ്ഥാന പാതയായ ഉദുമലപേട്ട- മൂന്നാർ റോഡിൽ തമിഴ്‌നാട്ടിലെ ആനമല ടൈഗർ റിസർവിലെ ചെക്പോസ്റ്റിലും ഒമ്പതാർ ചെക്പോസ്റ്റിലും വാഹന ഗതാഗതം തടഞ്ഞു. തമിഴ്‌നാട് പൊലീസ്, റവന്യു വകൂപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കേരള അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞ്. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് മറയൂർ - മൂന്നാർ ഭാഗത്തേക്ക് വരുന്നതിനായി ഉദുമലപേട്ടയിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ തമിഴ്‌നാട് അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി. പച്ചക്കറി , പാൽ എന്നിവ ഉൾപ്പെടുന്ന ചരക്ക് ലോറികൾ മാത്രമാണ് അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി കടത്തി വിട്ടത്. സിമന്റ് ഉൾപ്പെടുന്ന നിർമ്മാണ സാധനങ്ങളുമായി വന്ന വലിയ വാഹനങ്ങൾ ഒൻപാർ ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടിരിക്കുകയാണ്. കേരള അതിർത്തിയിൽ കാണിക്കൂന്ന ജാഗ്രത തമിഴ് നാട്ടിലെ ഉദുമലപേട്ട നഗത്തിൽ എങ്ങും തമിഴ്‌നാട് ആരോഗ്യ വകുപ്പ് കാണിച്ചിട്ടുമില്ല. നഗരത്തിലെ തിരക്കിന് ഒട്ടും കുറവും ഇല്ല. ബ്രാന്റ്ഡ് വസ്ത്ര വ്യാപാരസ്ഥാപങ്ങൾ മാത്രമാണ് അടച്ചിട്ടുള്ളത്. ഹാൻഡ് വാഷിങ്ങ് കോർണ്ണറുകളോ മാസ്‌കുകളോ ആരും തന്നെ ധിരിച്ചിട്ടുമില്ല. രോഗ വ്യാപനത്ത് കുറിച്ച് ജനങ്ങൾ ഒട്ടും ബോധവാൻമാരുമല്ല.

യാത്രക്കാർക്ക് തുണയായത് പൊലീസ്

ചെന്നൈ ബാംഗ്ലൂർ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയ നൂറിലധികം യാത്രക്കാരാണ് രാവിലെ ആറു മണി മുതൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ വലഞ്ഞത്. 30 കിലോ മീറ്റർ അകലയുള്ള കരിമുട്ടി ഭാഗത്ത് ആരോഗ്യ വകുപ്പുമായി അതിർത്തിയിൽ പരിശോധന നടത്തികൊണ്ടിരുന്ന മറയൂർ എസ്.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒൻപാർ ചെക് പോസ്റ്റിൽ എത്തി ഉദുമലപേട്ട് സർക്കിൾ ഇൻസ്‌പെക്ടർ , ഉദുമലപേട്ട തഹസീൽ ദാർ ജയസിഗ് ശിവകുമാർ എന്നിവരുടെ അഭ്യർത്ഥയെ തുടർന്ന് ചരക്ക് വാഹനങ്ങൾ ചിന്നാർ ചെക് പോസ്റ്റിൽ എത്തിക്കാൻ അനുവാദം നൽകി. അതിർത്തിയിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികളെ മറയൂരിൽ നിന്നും ചിന്നാറിലെത്തിക്കുന്നതിനുള്ള സഹായം നൽകാമെന്ന് പരസ്പര ധാരണയോടെയാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. പിന്നീട് അതിത്തിയിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് ജീവനക്കാർ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന യാത്രക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി സർക്കാർ ബസുകളും അന്തർ സംസ്ഥാന സർവീസുകളും ട്രിപ്പ് ജീപ്പുകളും ഇല്ലാത്തതിനാൽ ഭൂരിഭാഗം പേരും ചരക്ക് വാഹനങ്ങളിലാണ് കേരള അതിർത്തിയിൽ എത്തിചേർന്നത്.