തൊടുപുഴ: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ വൈകിട്ട് വരെ 284 കേസുകൾ രജിസ്ട്രർ ചെയ്തു. 24 കേസുകൾ രജിസ്റ്റർ ചെയ്ത തൊടുപുഴയാണ് മുമ്പിൽ. തങ്കമണിയിൽ ഒരു കേസ് മാത്രമാണുള്ളത്.
കരിമണ്ണൂർ- 10, കരിങ്കുന്നം- 10, കാളിയാർ- എട്ട്, കുളമാവ്- ഏഴ്, കാഞ്ഞാർ- 17, മുട്ടം- മൂന്ന്, ഉടുമ്പഞ്ചോല- ആറ്, നെടുങ്കണ്ടം- 11, കമ്പംമെട്ട്- എട്ട്, മൂന്നാർ- 15, ദേവികുളം- മൂന്ന്, മറയൂർ- മൂന്ന്, കട്ടപ്പന- 10, വണ്ടൻമേട്- 12, കുമളി- 12, വണ്ടിപ്പെരിയാർ- എട്ട്, പീരുമേട്- 14, വാഗമൺ- 18, പെരുവന്താനം- മൂന്ന്, രാജാക്കാട്- നാല്, ശാന്തമ്പാറ- ഏഴ്, അടിമാലി- 12, വെള്ളത്തൂവൽ- ആറ്, കഞ്ഞിക്കുഴി- 12, മുരിക്കാശേരി- 10, കരിമണൽ- അഞ്ച്, ഇടുക്കി- 12, ഉപ്പുതറ- 13 എന്നിങ്ങനെയാണ് കേസുകൾ.