തൊടുപുഴ: ലോക്ക് ഡൗൺ നിർദേശം ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 134 കേസുകൾ രജിസ്റ്റർ ചെയ്തു. 13 കേസുകൾ രജിസ്റ്റർ ചെയ്ത തൊടുപുഴയാണ് മുന്നിൽ. വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിൽ 11 കേസുകളുണ്ട്. കരിണ്ണൂരിലും മൂന്നാറിലും പത്ത് വീതമുണ്ട്. 28 വാഹനങ്ങളും പിടിച്ചെടുത്തു. കരിങ്കുന്നം ഒമ്പത്, കാളിയാർ അഞ്ച്, കാഞ്ഞാർ അഞ്ച്, കുളമാവ് നാല്, ഉടുമ്പഞ്ചോല മൂന്ന്, നെടുങ്കണ്ടം രണ്ട്, കമ്പംമെട്ട് ഒന്ന്, ദേവികുളം മൂന്ന്, വാഗമൺ ഒമ്പത്, പീരുമേട് മൂന്ന്, പെരുവന്താനം ഒന്ന്, രാജാക്കാട് നാല്, ശാന്തൻപാറ രണ്ട്, വണ്ടിപ്പെരിയാർ എട്ട്, ഉപ്പുതറ ആറ്, കുമളി മൂന്ന്, മറയൂർ മൂന്ന്, ഇടുക്കി മൂന്ന്, കഞ്ഞിക്കുഴി ഒന്ന്, മുരിക്കാശേരി മൂന്ന്, കട്ടപ്പന രണ്ട്, വെള്ളതതൂവൽ നാല്, അടിമാലിആറ് എന്നിങ്ങനെയാണ് കേസുകൾ.