കണിയാമ്പറ്റ: കണിയാമ്പറ്റ ചക്കിട്ടാട്ട് കോളനിയിലെ ഊരു മൂപ്പൻ ചടയന്റെ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം കോളനിയിലെ മറ്റ് കുടുംബങ്ങൾക്കും ലൈഫ് സുരക്ഷിത ഭവനം ലഭ്യമാക്കുന്നതിന് ചടയൻ കാരണമായി. കോളനിയിലെ തന്നെ താമസക്കാരനായ സഹോദരൻ ഞേണന്റെ വീടിനോട് ചേർന്ന ഷെഡ്ഡിലായിരുന്നു ചടയന്റെയും കുടുംബത്തിന്റെയും താമസം. നന്നേ ചെറുപ്പത്തിലെ ഭാര്യ മരിച്ചുപോയ ചടയൻ കൂലിപ്പണി ചെയ്താണ് മൂന്ന് പെൺമക്കളെയും വളർത്തിയത്. സ്വന്തമായി വീടില്ല എന്ന കാരണത്താൽ ഇതുവരെയും മക്കളുടെ വിവാഹം നടന്നിട്ടില്ല. 62 വയസ്സായ ചടയന് വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ട്. സ്വന്തം വീടിനൊപ്പം കോളനിയിലുള്ളവർക്കും വീട് ലഭിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളും ചടയൻ നടത്തി.
ചടയന് സ്വന്തം ഭൂമിയിലെ വീടിനു പുറമെ എട്ട് വീടുകളും. വീട്ടിലേക്കുള്ള റോഡ്, വെളിച്ചം എന്നിവയും പഞ്ചായത്ത് മുൻകൈയ്യെടുത്ത് നടപ്പിലാക്കി.


(ചിത്രം. വിടരുന്ന ചിരി......പുതിയ വീട്ടിൽ ചടയനും മകളും)