കോഴിക്കോട്: കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ രോഗവ്യാപനം തടയാൻ തീവ്ര മുൻ കരുതൽ നടപടികളുമായി കൊങ്കൺ റെയിൽവേ. ഇന്ത്യൻ റെയിൽവേയെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായ കരുതലാണ് കൊങ്കൺ മാനേജ്മെന്റിന്റേത്.
മുൻകരുതൽ ഇങ്ങനെ:
കൊങ്കൺപാതയിലൂടെ ഓടുന്ന എല്ലാ ട്രെയിനുകളിലും കൃത്യമായ ഇടവേളകളിൽ ഫോഗിംഗിന് പുറമെ ശുചീകരണവും അണുനശീകരണവും.
ബുക്കിംഗ് ഓഫീസ്, വെയ്റ്റിംഗ് റൂം, വിശ്രമമുറി, ടോയ്ലറ്റ്, കൗണ്ടർ എന്നിവിടങ്ങളിലും അണുനശീകരണം.
കൊറോണ ബാധയുണ്ടെന്ന് സംശയം തോന്നിയാൽ ചികിത്സ തേടാൻ ഹെല്പ് ലൈൻ: 022 - 27561721.
എല്ലാ എ.സി ട്രെയിനുകളിലും കമ്പിളിപ്പുതപ്പ് നിറുത്തി. കർട്ടണുകൾ ഒഴിവാക്കി.
എല്ലാ ജീവനക്കാർക്കും ഹാൻഡ് സാനിറ്റൈസറും മാസ്കും.
കൃത്യമായ ഇടവേളകളിൽ എല്ലാ പ്ളാറ്റ്ഫോമുകളിലും കൊറോണ സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം.
യാത്രക്കാർ കൂട്ടംകൂടി നിൽക്കുന്നത് തടയും.
കൊങ്കൺപാതയിലെ വിവിധ ആശുപത്രികളിലായി വൈറസ് ബാധിതർക്ക് 60 കട്ടിലുകൾ (ചിപ്ലുൻ -7, രത്നഗിരി -20, വെർണ -8, മഡ്‌ഗോവ -10, കാർവാർ -5, ഉഡുപ്പി -10).
.