pakistan

ന്യൂഡൽഹി: പാകിസ്ഥാനെതിരെ അടുത്ത സർജിക്കൽ സ്ട്രൈക്ക് നടത്തി ഇന്ത്യ. കാശ്മീരിലെ കുപ്‌വാരയിൽ വച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആന്റി - ടാങ്ക് മിസൈൽ ആണ് ആണ് ഇന്ത്യ പ്രയോഗിച്ചിരിക്കുന്നത്. നുഴഞ്ഞു കയറ്റക്കാരെ പാകിസ്ഥാൻ സഹായിച്ചതിനും നിരന്തരം വെടിനിർത്തൽ കരാർ ലംഘിച്ചതിനുമാണ് ഇന്ത്യ പാകിസ്ഥാനെതിരെ മിസൈൽ പ്രയോഗം നടത്തിയത്. ഏകദേശം ഫെബ്രുവരി രണ്ടാം വാരത്തോടു കൂടിയാണ് ഇന്ത്യ ഈ ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

കുപ്‌വാരയിൽ ഭീകരർ തുടർച്ചയിലായി നുഴഞ്ഞുകയറ്റം നടത്തുന്നുവെന്നും അതിന് പാകിസ്ഥാൻ വലിയ രീതിയിൽ പ്രോത്സാഹനം നൽകുന്നു എന്നും കണ്ടാണ് ഇന്ത്യ ആക്രമിക്കാൻ തീരുമാനിച്ചത്. പാകിസ്ഥാനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ളവർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

മുന്നറിയിപ്പ് ലഭിച്ചിട്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം തുടർന്നതിനാലാണ് ടാങ്ക് വേധ മിസൈലും ആർട്ടിലറി ഷെല്ലുകളും പാകിസ്ഥാനെതിരെ പ്രയോഗിക്കാൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ ശക്തമായ താക്കീത് നൽകിയ ശേഷവും വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് മൂന്നിന് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. 90 മിനിറ്റ് നീണ്ടുനിന്ന ഈ ഏറ്റുമുട്ടലിൽ ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.

#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL

— ANI (@ANI) March 5, 2020