kamalnath

ന്യൂഡൽഹി ∙ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എൽ.എമാരിൽ ഒരാൾ രാജി വച്ചു. ബി.ജെ.പി റിസോർട്ടിലേക്ക് മാറ്റിയ എം..എൽ..എമാരിൽ ഒരാളായ ഹർദീപ് സിംഗ് ആണ് രാജിവച്ചത്. ഇദ്ദേഹം രാജിക്കത്ത് നൽകിയതായി അറിയിച്ചു.

6 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരുന്ന കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമരയ്ക്കു ബിജെപി തുടക്കമിട്ടെന്ന അഭ്യൂഹങ്ങൾ പരന്നതിനു പിന്നാലെയാണ് എട്ട് എം.എൽ.എമാർ അപ്രത്യക്ഷരായത്.. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആഡംബര ഹോട്ടലിൽ അവരെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നെങ്കിലും ബി.ജെ.പി നിഷേധിച്ചു.

8 എംഎൽഎമാരിൽ ഒരു കോൺഗ്രസ് അംഗവും സ്വതന്ത്രനുമൊഴികെ 6 പേർ വൈകിട്ടു ഭോപാലിൽ തിരിച്ചെത്തിയെന്നും സർക്കാരിനു ഭീഷണിയില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞിരുന്നു,​ ഇവരിൽ തിരികെവരാതിരുന്ന കോൺഗ്രസ് എം.എൽ.എയായ ഹർദീപ് സിംഗാണ് രാജിവച്ചത്. ബി.ജെ.പിയിലെ ഏതാനും എം.എ.ൽഎമാർ കോൺഗ്രസുമായി സമ്പർക്കത്തിലാണെന്നു കമൽ‌നാഥും വെളിപ്പെടുത്തിയിരുന്നു.