pinka

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പാക് സൈനിക പോസ്റ്റിന് നേരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്.

ശത്രുക്കളെ കീഴ്പ്പെടുത്താൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായിരിക്കും പിനാക റോക്കറ്റ് സംവിധാനമെന്നത് 1999 ലെ കാർഗിൽ യുദ്ധസമയത്ത് തന്നെ തെളിയിച്ചതാണ്. വർഷങ്ങൾക്കിപ്പുറം പിനാകയെ കൂടുതൽ വികസിപ്പിച്ചിരിക്കുകയാണ്. കുറച്ച് സെക്കന്റുകൾക്കുള്ളിൽ 12 റോക്കറ്റുകൾ ഒരേസമയം തൊടുത്തുവിടാൻ ഇവയ്ക്ക് ശേഷിയുണ്ട്. 90 കിലോമീറ്ററിൽക്കൂടുതൽ ദൂരം സഞ്ചരിച്ച് ശത്രുപാളയത്തെ തകർക്കാൻ പിനാകയ്ക്ക് സാധിക്കും.

കഴിഞ്ഞ ഫെബ്രുവരി 24,25 തീയതികളിൽ ജമ്മുകാശ്‌‌മീരിലെ കുപ്‌വാര സെക്‌ടറിൽ വെടിനിറുത്തൽ ലംഘിച്ച പാക് സേനയ്‌ക്കെതിരെ ടാങ്ക് വേധ മിസൈലുകളും പീരങ്കികളും ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തിന്റെ  ദൃശ്യങ്ങളാണ് കരസേന പുറത്തുവിട്ടിരിക്കുന്നത്. കുപ്‌വാരയിൽ ഭീകരർ തുടർച്ചയിലായി നുഴഞ്ഞുകയറ്റം നടത്തുന്നുവെന്നും അതിന് പാകിസ്ഥാൻ വലിയ രീതിയിൽ പ്രോത്സാഹനം നൽകുന്നു എന്നും കണ്ടാണ് ഇന്ത്യ അക്രമിക്കാൻ തീരുമാനിച്ചത്. മുന്നറിയിപ്പ് ലഭിച്ചിട്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനം തുടർന്നതിനാലാണ് പ്രത്യാക്രമണം നടത്തിയത്.

#WATCH Indian Army Sources: Army troops recently used anti-tank guided missiles & artillery shells to target Pakistan Army positions opposite the Kupwara sector. This was in response to frequent ceasefire violations by Pakistan to push infiltrators into Indian territory in J&K. pic.twitter.com/oHuglG0iQL

— ANI (@ANI) March 5, 2020