corona-virus

ജനുവരി 31ന് വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്കാണ് ഇന്ത്യയിൽ ആദ്യം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടൊപ്പം മറ്റ് രണ്ട് പേർക്ക് കൂടി കേരളത്തിൽ കൊറോണ വൈറസ് ബാധിക്കുകയും അസുഖം ഭേദമായി അവർ ആശുപത്രിവിടുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിലായി 41 പേർക്ക് വൈറസ് ബാധ സ്ഥിരീകരച്ചു. മറ്റ് രാജ്യങ്ങളെ ആപേക്ഷിച്ച് ഇന്ത്യയിൽ വൈറസ് വ്യാപിക്കുന്നതിന്റെ തോത് വളരെ കുറവാണ്. എന്നിരുന്നാലും വൈറസ് നിസാരനല്ല.

കൊറോണ വൈറസും രോഗവും

ലോകാരോഗ്യ സംഘടനയാണ് വൈറസിനും വൈറസ് കാരണമുണ്ടാകുന്ന രോഗത്തിനും പേര് നൽകിയത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (സാർസ് കോവ് 2)​ എന്നാണ് വൈറസിന്റെ നാമം. ഈ വൈറസ് ബാധകാരണം ഉണ്ടാകുന്ന രോഗത്തിന് കൊറോണ വൈറസ് രോഗം( കോവിഡ്-19)​ എന്നും അറിയപ്പെടുന്നു.

രോഗബാധയുടെ ക്രമം

ലോകത്താകെ റിപ്പോർട്ട് ചെയ്തതിൽ 80% കേസുകൾക്കും വൈറസിന്റെ ആക്രമണശേഷി കുറവാണ്. 15% കേസുകളിൽ ഗൗരവമായ രീതിയിലാണ് വൈറസ് ബാധിച്ചത് ഇവർക്ക് കൃത്രിമ ശ്വാസം വേണ്ടി വരും. 5% കേസുകളിൽ അപകടകരമായാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇത്തരക്കാർക്ക് വെന്റിലേഷന്റെ സഹായം ആവശ്യമായിവരും. വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മരുന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും രോഗം നിയന്ത്രണവിധേയമായാണ്. വൈറസ് ബാധകാരണം ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. റിപ്പോർട്ട് ചെയ്തതിൽ മൂന്നുമുതൽ നാല് ശതമാനം മാത്രമാണ് മരണം സംഭവിച്ചത്. പകരുന്ന വൈറസ് ആയതിനാൽ വ്യാപനം വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. വൈറസിന്റെ ഉത്ഭവസ്ഥലമായ ചൈനയിലാണ് കൂടുതൽ മരണം സംഭവിച്ചത്.

കൊറോണ ഇൻഫ്ളുവൻസയല്ല

കൊറോണ വൈറസും ഇൻഫ്ലുവൻസ വൈറസും ഒന്നല്ല. ശ്വസനവ്യവസ്ഥയെ ബാധിക്കും എന്നതാണ് ഇവ തമ്മിലുള്ള സാദൃശ്യം. ഇവയെ തമ്മിൽ വേർതിരിച്ച് നിർത്തുന്ന പ്രധാന ഘടകം വ്യാപിക്കാനെടുക്കുന്ന സമയമാണ്. ഇൻഫ്ലുവൻസയുടെ ഇൻക്യുബേഷൻ സമയം (വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷം രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സമയം)​ വളരെ കുറവാണ്,​ അഞ്ചോ ആറോ ദിവസം. മറ്റൊരാളിലേക്ക് പകരാനും അധിക സമയവും ആവശ്യമില്ല. പതിനാല് മുതൽ പതിനാറ് ദിവസം വരെയാണ് കൊറോണ വൈറസിന്റെ ഇൻക്യുബേഷൻ സമയമെന്ന് കരുതപ്പെടുന്നു.

കുട്ടികളിൽ വൈറസ് വ്യാപനം കുറവാണ്

നിലവിലെ കണക്കുകൾ പ്രകാരം കുട്ടികളിലേക്ക് വൈറസ് വ്യാപിക്കുവാനുള്ള സാധ്യത കുറവാണ്. രേഖകൾ പ്രകാരം രോഗബാധിതരുമായുള്ള സമ്പർക്കം മൂലമാണ് കുട്ടികളിലേക്ക് വൈറസ് വ്യാപിച്ചത്. 19 വയസുവരെയുള്ളവരിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് വളരെ കുറവാണ്.


രോഗം വളരെ വേഗം ബാധിക്കുന്നവർ

ഇൻഫ്ളുവൻസ വൈറസ് കുട്ടികളിലും ഗർഭിണികളിലുമാണ് വ്യാപിക്കുന്നതെങ്കിൽ കൊറോണ വൈറസ് പ്രായമായവരിലാണ് അധികവും രോഗം പടർത്തുന്നത്. പ്രായാധിക്യത്താൽ പ്രതിരോധശേഷി കുറയുന്നതിനാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വളരെ വേഗം പിടിപെടാം.

ചികത്സയും പ്രതിരോധവും

ഇതുവരെ കോവിഡ്-19നെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ല. എച്ച്.ഐ.വി ,​ എയ്ഡ്സ് രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ലോപിനാവിർ,​ റിറ്റോനാവിർ എന്നീ മരുന്നുകൾ കോവിഡ്-19 നെതിരെ ഉപയോഗിക്കാറുണ്ട്. പല രാജ്യങ്ങളിലും പല മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് മരുന്നിന്റെ ഉപയോഗവും. കോവിഡ്-19യെ പ്രതിരോധിക്കാൻ ഇരുപതോളം വാക്സിനുകളുടെ കണ്ടുപിടിത്തം പുരോഗമിക്കുകയാണ്.

കോവിഡ്-19യെ കുറിച്ച് അറിയപ്പെടാത്ത വസ്തുതകൾ