തൃശൂർ: കെറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ ലംഘിച്ച് സി.ഐ.ടി.യു സംഘടിപ്പിച്ച യോഗം ജില്ലാ കളക്ടർ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തൃശൂരും ആലപ്പുഴയിലുമാണ് സി.ഐ.ടി.യു പരിപാടി സംഘടിപ്പിച്ചിരുന്നത്. തൃശൂർ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. 150 പേർ പരിപാടിയിൽ പങ്കെടുത്തെന്നാണ് വിവരം.
എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യ മുൻകരുതൽ സ്വീകരിച്ചാണു പരിപാടി നടത്തുന്നതെന്ന വാദമാണ് സി.ഐ.ടിയു ഉയർത്തുന്നത്. ആരോഗ്യ വിദഗ്ധരെ വേദിയിൽ നിയോഗിച്ചിട്ടുണ്ടെന്ന് സി.ഐ.ടിയു ജില്ലാ സെക്രട്ടറി യു.പി. ജോസ് പ്രതികരിച്ചു.
കൊറോണ ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് പൊതുയോഗങ്ങളും ആൾക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്നാണു സർക്കാർ നിദേശം. അതേസമയം പത്തനംതിട്ടയില്‍ കൊവിഡ് 19 ലക്ഷണങ്ങളുമായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 12 പേരുടെ പരിശോധനാഫലമാണ് അറിയുക. പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം 15 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ രോഗ ലക്ഷണം പ്രകടിപ്പിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം 25 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ ഏഴുപേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.