corona-

വാഷിംഗ്ടൺ: യു.എസ് പ്രസിഡ‌ന്റ് ഡൊമാൾഡ് ട്രംപ് കൊറോണ പരിശോധന നടത്തി.. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ട്രംപ് അറിയിച്ചു..കഴിഞ്ഞ ദിവസം ട്രംപിനൊപ്പം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബ്രസീലിയൻ ഉദ്യോഗസ്ഥന് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പരിശോധന. വൈറ്റ് ഹൗസിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു പരിശോധന. ട്രംപുമായും വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായും സമ്പർക്കം പുലർത്തിയവരുടെയും പരിശോധന നടത്തും. അമേരിക്കയിൽ കൊറോണ ബാധിച്ച് 50 പേർ മരിച്ചെന്നും ട്രംപ് പറഞ്ഞു.

അതേസമയം യു..എസിൽനിന്ന് ഇംഗ്ലണ്ട്, അയർലണ്ട് എന്നീ രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ഏർപ്പെടുത്തിയതായും ട്രം പ് അറിയിച്ചു.

വൈറസ് ബാധ സംശയിച്ച് ട്രംപിന്റെ മകൾ ഇവാൻകയും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുമായി അടുത്തിടപഴകിയ സാഹചര്യത്തിലാണ് ഇവാൻകാ ട്രംപ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടണുമായി മാർച്ച് അഞ്ചിനായിരുന്നു ഇവാൻകായുടെ കൂടിക്കാഴ്ച. വെളളിയാഴ്ചയാണ് പീറ്റർ ഡട്ടണിന് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഇവാൻകായുമായി ഡട്ടൺ കൂടിക്കാഴ്ച നടത്തിയത്.