ന്യൂഡൽഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യന്ത് സിംഗ് സ്വയം ക്വാറന്റൈനിൽ. അതേസമയം, ദുഷ്യന്ത് സിംഗ് രാഷ്ട്രപതി ഭവനില്‍, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം വിരുന്നിൽ പങ്കെടുത്തിരുന്നു.
ഈ സാഹചര്യത്തിൽ പൊതു പരിപാടികളൊക്കെ റദ്ദാക്കിയതായി രാഷ്ട്രപതി ട്വീറ്റിലൂടെ അറിയിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എം.പിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.
"The Corona virus outbreak has forced us to keep a respectful distance from others. This isolation, self-imposed or medically mandated, can be taken as an ideal opportunity to ponder our journey so far and the future path."https://t.co/o5KjifiUJG
— President of India (@rashtrapatibhvn) March 20, 2020
ലണ്ടനിൽ നിന്ന് മാർച്ച് ഒമ്പതിന് മുംബയിൽ തിരിച്ചെത്തിയ കനിക, ലക്‌നൗവിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ ദുഷ്യന്ത് സിംഗിനൊപ്പം അമ്മയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജയും പങ്കെടുത്തിരുന്നു.