ലക്‌നൗ :കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കരീന കപുർ നെതിരെ പൊലീസ് കേസെടുത്തു. ലണ്ടനിൽ നിന്നും വന്ന ഗായിക തന്റെ യാത്രാ വിവരം മറച്ചുവച്ച് നിരവധി ആഘോഷങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് സരോജിനി നഗർ പൊലീസ് ഗായികയ്ക്ക് എതിരെ കേസെടുത്തത്. സെക്ഷൻ 269,270,188 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ‌്റ്റർ ചെയ്‌തിരിക്കുന്നത്. ലക്‌നൗ ചീഫ് മെഡിക്കൽ ഓഫീസറുടെ പരാതിയെ തുടർന്നാണ് എതിരെ പൊലീസ് കേസെടുത്തത്. കനിക വിമാനത്താവളത്തില്‍ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്‌ച ലണ്ടനില്‍ നിന്നെത്തിയ കനിക പിന്നീട് ലക്നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലും പങ്കെടുത്തു. യാത്രാവിവരം മറച്ചുവച്ച്, പരിശോധന നടത്താതെ പാര്‍ട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് കനികയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനികയ്ക്കൊപ്പം പാര്‍ട്ടിയില്‍ രാജ്യത്തെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോവിഡ് രോഗം സ്ഥിരീകരിച്ച ഇന്ത്യയിലെ ആദ്യ പിന്നണി ഗായികയാണ് കനിക.