sreeram-venkitaraman

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് സർവീസിൽ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ നിയമനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ചുമതലയാണ് ശ്രീറാം വെങ്കിട്ടരാമന് നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവിറക്കും.

സസ്‌പെൻഷൻ കാലാവധി സംസ്ഥാന സർക്കാർ നീട്ടിയതിനെ തുടർന്ന് ശ്രീറാം അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സർവീസിലേക്ക് തിരിച്ചെടുക്കണമെന്ന് ഐ.എ.എസുകാരും വലിയ സമ്മർദ്ദമാണ് സർക്കാരിൽ ചെലുത്തിയിരുന്നത്.

കഴിഞ്ഞ വർഷം ആഗസ്ത് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ചതാണ് അപകട കാരണം. കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും,​ സുഹൃത്ത് വഫ ഫിറോസ് രണ്ടാം പ്രതിയുമാണ്.