തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊറോണ സ്ഥിരികീരിച്ചതോടെയാമ് കേരളത്തിലും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 91 ആയി. കാസർകോട് ജില്ലയിൽ 19 പേർക്കും കണ്ണൂരിൽ അഞ്ചുപേർക്കും പത്തനംതിട്ടയിൽ ഒരാൾക്കും എറണാകുളത്ത് രണ്ടുപേർക്കും തൃശ്ശൂരിൽ ഒരാൾക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താൽ 95 പേർക്കാണ് ഇതുവരെ കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇന്ന് കൊറോണ സ്ഥിരീകരിച്ചവരിൽ 25 പേരും ദുബായിൽനിന്ന് എത്തിയവരാണ്. അസാധാരണ സാഹചര്യത്തിലേക്ക് നീങ്ങുന്ന സ്ഥിതിയിൽ കേരളത്തിലാകെ അടച്ചുപൂട്ടൽ ഏർപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ. തുടര്‍ന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും.
അടച്ചു പൂട്ടലിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും.
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കും .കെ.എസ്.ആർ.ടി..സിയോ സ്വകാര്യ ബസോ ഓടില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ്, എൽ.പി.ജി വിതരണം എന്നിവ ഉണ്ടാകും. ആശുപത്രികൾ പൂർണതോതില്‍ പ്രവര്‍ത്തിക്കും. സർക്കാർ ഓഫീസുകൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കി പ്രവർത്തിക്കും. ആരാധനാലയങ്ങളിലെ ആളുകൾ കൂടുന്ന ചടങ്ങുകൾ നിറുത്തിവെക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും തുറക്കും. മറ്റു കടകൾ അടച്ചിടണം. റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറി അനുവദിക്കും.
ജനങ്ങൾ വലിയ തോതിൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യത്തിന് ഇറങ്ങുന്നവർ ശാരീരിക അകലം അടക്കമുളളവ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.