തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് പിന്തുണയുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത. വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നത് നിരോധിക്കുന്നതുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങൾ രൂപത പുറപ്പെടുവിച്ചു. 31വരെ വിശ്വാസികൾ ദേവാലയത്തിൽ പ്രവേശിക്കുന്നതു കർശനമായി നിരോധിക്കണമെന്നും ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ആഹാരവും മരുന്നുമില്ലാതെ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കണമെന്നും ഇടവക വികാരിമാർക്കായി അതിരൂപത നൽകിയ സർക്കുലറിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കണം. ക്വാറന്റൈൻ കാലയളവിൽ ചില വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ചൂണ്ടിക്കാട്ടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സർക്കുലറിൽ പറയുന്നു. രോഗബാധ തടയാൻ സർക്കാരിനും അതിരൂപതാ നേതൃത്വത്തിനും ഒപ്പം നിന്ന് പ്രവർത്തിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് എം. സൂസപാക്യം കത്തിൽ ആവശ്യപ്പെട്ടു.