തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 39 പേർക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത് കാസർകോഡ് ജില്ലയിലാണ്. 34 ആണ് കാസർകോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂർ തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് വൈകിട്ടത്തെ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചത്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട്ട് മാത്രം ഇതുവരെ 80 പേർക്കാണ് രോഗം സ്ഥിരീകരിച്ചിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളവർ നിരവധി പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫിൽ നിന്നും വരുന്ന രോഗബാധയുള്ളവർ കർശനമായും നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്നും അദ്ദേഹം ആവർത്തിച്ചു. തൊണ്ടവേദന, പനി, ശ്വാസതടസം എന്നിവയുള്ളവർ നിർബന്ധമായും ആശുപത്രികളുമായി ബന്ധപ്പെടണം.കർണാടകം അതിർത്തി റോഡുകൾ മണ്ണിട്ട് തടസപ്പെടുത്തുകയാണെന്നും ഇത് കേന്ദ്ര നിർദേശത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതുമൂലം കാസർകോട്ടെ രോഗികൾക്കും കർണാടകത്തിലെ ആശുപത്രികളിലേക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണെന്നും കൂർഗ് പോകുന്ന വഴി കർണാടകം പൂർണമായും അടച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാർ കർണാടകവുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണ്ണൂർ മെഡിക്കൽ കോളേജ് കൊറോണ ആശുപത്രിയാക്കി മാറ്റും. ഇടുക്കിയിലെ കൊറോണ ബാധിതനും നിരവധി പേരുമായി ബന്ധപ്പെട്ടു. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും ഇടുക്കി രോഗബാധിതർ സന്ദർശിച്ചു. പ്രവാസികൾ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും നിരീക്ഷണത്തിൽ കഴിയണം. അദ്ദേഹം പറഞ്ഞു.
ക്യൂബയിൽ നിന്നുമുള്ള മരുന്ന് പരീക്ഷിക്കുന്നതിനും റാപ്പിഡ് ടെസ്റ്റ് നടത്താനുമുള്ള അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോഡ് സെൻട്രൽ യൂണിവേഴ്സിറ്റി കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കും. കൊറോണ പരിശോധനകൾ കുറിച്ച് ഉയരുന്ന ആക്ഷേപങ്ങൾ സ്വാഭാവികമാണ്. സത്യവാങ്മൂലം നൽകി പുറത്തിറങ്ങാൻ അനുവാദം നൽകും. ഇക്കാര്യത്തിൽ കബളിപ്പിച്ചാൽ കടുത്ത നടപടിയുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്‌ക്കേണ്ട നീട്ടും. സ്വർണ്ണ പണയ ലേലം നിർത്തും. മുഖ്യമന്ത്രി അറിയിച്ചു.
ബാറുകളും ബിവറേജസും അടച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അമിത മദ്യാസക്തി ഉള്ളവർക്ക് ചികിത്സ നൽകും. 'വിമുക്തി' ലഹരിവിരുദ്ധ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും.അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേർ ആശുപത്രികളിലാണ്. 112 പേരെ ഇന്നുമാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.