oman

മസ്‌കറ്റ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ ഒമാനിൽ കർശന നിയന്ത്രണം. പട്ടാളവും മറ്റ് സുരക്ഷാ വിഭാഗങ്ങളും രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകും. ഇതിനെ തുടർന്ന് സ്വദേശി പൗരന്മാരും, രാജ്യത്ത് സ്ഥിരതാമസക്കാരുമായ വിദേശികളും സുരക്ഷാ വിഭാഗങ്ങളുടെ മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഒമാൻ സുപ്രിം കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രധാനപ്പെട്ട നിർദേശങ്ങൾ ഇങ്ങനെ-

1. രാജ്യത്തെ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുക. അവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതിയാകും.

2. ഓഫീസ് പ്രവർത്തനങ്ങൾ വകുപ്പ് തലവന്മാർ ഉറപ്പാക്കണം. വൈറസ് ബാധ പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരിക്കണം.

3. പൊതുതാല്പര്യത്തിന് ആവശ്യമായ ജോലിക്ക് ഏത് ജീവനക്കാരെയും ഏത് ജോലിയും ചെയ്യാൻ വിളിക്കാം.

4. സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വ്യവസായങ്ങളെ ബാധിക്കുകയില്ലന്ന് ഉറപ്പാക്കിക്കൊണ്ട് ഏറ്റവും കുറച്ച് ജീവനക്കാരെ ഉൾപ്പെടുത്തി ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.