pravasi

കൊറോണയുടെ പേരിൽ പ്രവാസികളെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്. പ്രവാസികൾ ജീവൻ ഹോമിച്ച്‌ നൽകിയ ഭിക്ഷയാണ് കേരളത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവും എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കൊറോണാ വന്നത് മുതൽ പല൪ക്കും പ്രവാസിക‍ൾ എന്നു കേൾക്കുന്നത് തന്നെ പുച്ഛമാണ്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു.

യഥാ൪ത്ഥത്തിൽ വിദേശത്ത് മണലാരണ്യത്തിൽ പോയ് ചുട്ടു പൊള്ളുന്ന വെയിലിൽ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവ൯ പുരോഗതിയും ഉണ്ടായത്. പ്രവാസികൾ ജീവൻ ഹോമിച്ച്‌ നൽകിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വള൪ച്ചയും, വിജയവും നമ്പ൪ വൺ സ്ഥാനവും.

കേരളത്തിൽ പ്രളയം വരുമ്പോഴും ചില൪ക്ക് വലിയ രോഗം വരുമ്പോഴും ഈ പ്രവാസികൾ എത്രയോ തുക എത്രയോ പേ൪ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികൾ ചെയ്ത അത്രയും ചാരിറ്റി കേരളത്തിൽ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം..

ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികൾ കത്തിച്ച്‌ നി൪മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയർപ്പിൽ നിന്നാണ്. അവരുടെ വിയർപ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടിൽ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട...

ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ ? നിലവിൽ വിദേശത്ത് നിന്നും വന്നവരെ "കൊറോണാ..കൊറോണാ.." എന്നും വിളിച്ച്‌ കളിയാക്കുന്നു ചില൪..കഷ്ടം. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ പറഞ്ഞ കാര്യങ്ങൾക്ക് നിരവധി പേരാണ് പിന്തുണ നൽകുന്നത്.