തിരുവനന്തപുരം: ഇന്നലേയും ആർക്കും പുതിയതായി കൊറോണ സ്ഥീരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീരീക്ഷണത്തിലുള്ളവർ 25,​603 ആയി ഉയർന്നു. അതിൽ 25,​366 പേർ വീടുകളിലും 237 പേർ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 57 പേരാണ് ആശുപത്രിയിലായത്. പുതുതായി നിരീക്ഷണത്തിലായത് 7,​861 പേരാണ്

രോഗബാധയില്ലെന്ന് കണ്ട 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 2550 സാമ്പിളുകളിൽ 2140 പേർക്ക് രോഗം ഇല്ല.

മുഖ്യമന്ത്രി പറഞ്ഞത്

കൊറോണയെ ചെറുക്കാൻ വിരമിച്ച ഡോക്ടർമാരുടേയും മറ്റ് ആരോഗ്യപ്രവർത്തരുടേയും സേവനം ഉപയോഗപ്പെടുത്തും. ഇതിന്റെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കും.

സ്വകാര്യ ആശുപത്രികളെയും സർക്കാരിന്റെ പ്രവർത്തനത്തിൽ പങ്കാളികളാക്കും. ഇതിനായി ഐ.എം.എയെ ചുമതലപ്പെടുത്തി.

എല്ലാ ജില്ലകളിലും 'കൊവിഡ് കെയർ സെന്ററുകൾ' ആരംഭിക്കും. ഇതിനായി ഹോട്ടുകളും ലോഡ്ജുകളും ഉപയോഗിക്കും. ചില ലോഡ്ജുകൾ അതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മാസ്കിനും സാനിട്ടൈസറിനുമുള്ള ക്ഷാമം ഉടൻ തീരും.

ഇന്ന് പഞ്ചായത്ത് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പ്രതിപക്ഷ നേതാവിനൊപ്പം സംസാരിക്കും. വിക്ടർ ചാനൽ മുഖേനയാവും ആശയ വിനിമയം.

പ്രാഥമിക,​ സമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ വൈകിട്ട് 6 വരെ ഒ.പി ഉണ്ടാകും. കൂടുൽ ഡോക്ടർമാരെ നിയമിക്കും.

സ്വകാര്യ ആശുപത്രികൾ സാധാരണ പനിയുള്ളവരെ പോലും സർക്കാർ ആശുപത്രിയിലേക്ക് വിടുന്നത് വിലക്കും.

വിവാഹം ബുക്ക് ചെയ്ത ശേഷം ഉപേക്ഷിച്ചവർക്ക് മണ്ഡപ ഉടമകൾ വാങ്ങിയ കാശ് തിരിച്ചു നൽകണം.

ഹോട്ടലുകൾക്കും ഷോപ്പുൾക്കും ഓൺലൈൻ വിപണന സംവിധാനം ഒരുക്കും. എ.ടി.എം സെന്ററുകളിൽ സാനിട്ടൈസർ വയ്ക്കും.