corona

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 747 പേർ നിരീക്ഷണത്തിലായി. 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ഇന്നലെ രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ 16 പേരും എസ്.എ.ടി ആശുപത്രിയിൽ 3 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 53 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളിൽ 535 പരിശോധനാഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1849 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 22 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 51 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന 5 പേരെ റഫർ ചെയ്തു.
തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം, കഴക്കൂട്ടം, കൊച്ചുവേളി, വർക്കല, പാറശാല റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ മാർഗ്ഗം എത്തിയ 1759 പേരെ സ്‌ക്രീൻ ചെയ്തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം, കന്നുമാമൂട് എന്നിവിടങ്ങളിൽ ആകെ 582 ബസ് യാത്രക്കാരെയും സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 പേരെ കണ്ടെത്തി.


ആകെ നിരീക്ഷണത്തിലായവർ - 4923

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ- 4870

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ- 53


►രോഗലക്ഷണമുള്ളവർ വിളിക്കൂ

കളക്ടറേറ്റ് കൺട്രോൾ റൂം- 1077


ദിശ- 1056

►വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം