തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 7 മുതൽ അനിശ്ചിത കാലത്തേക്കാണ് നിരോധനാജ്ഞ കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ രോഗസാദ്ധ്യത നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനം. ഇക്കാലയളവിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

 അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂടി നിൽക്കാൻ പാടില്ല

 മതപരമായ ആഘോഷങ്ങൾ, ​ഉത്സവങ്ങൾ,​ മറ്റ് ഒത്തുചേരലുകൾ എന്നിവയ്ക്കും കർശന നിയന്ത്രണമുണ്ടായിരിക്കും

 പൊതുഗതാഗതം പൂർണമായും റദ്ദാക്കി.അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങരുത്.

ആരോഗ്യ പ്രവർത്തകരെ തടയില്ല.​ആശുപത്രി,​ മറ്റ് അവശ്യ സർവീസുകൾ അനുവദിക്കും

 പെട്രോൾ പമ്പുകൾ,​ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ,​എൽ.പി.ജി വിതരണം എന്നിവയ്ക്ക് തടസമുണ്ടാകില്ല

 അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കാവൂ. ഇവിടെ ഒരു മീറ്റർ അകലത്തിൽ വരി ക്രമീകരിക്കണം

 സ്വകാര്യ സ്ഥാപനങ്ങൾ,ഫാക്ടറികൾ,വർക്ക്ഷോപ്പ്,ഗോഡൗൺ എന്നിവയ്ക്കും വിലക്ക് ബാധകം

 സെക്രട്ടേറിയറ്റ്,കളക്ടറേറ്റ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,പൊലീസ്,അഗ്നി ശമന സേന,ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ്, ജലവിതരണം, വൈദ്യുതി തുടങ്ങിയവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 അഞ്ച് പേരിൽ കൂടുതലുള്ള ലേലങ്ങളും പാടില്ല

 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ വീടുകളിൽ തന്നെയിരിക്കണം

 മാർച്ച് പത്തിന് ശേഷം ജില്ലയിൽ എത്തിയവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണം

വീഴ്ച വരുത്തുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാവും