police

മദ്ധ്യപ്രദേശ്: ഡ്യൂട്ടി നിർവഹിക്കാൻ ഏത് റിസ്‌കും എടുക്കാൻ തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ ദിഗ് വിജയ് ശർമ്മ. 20 മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ നടന്നാണ് 22 കാരനായ ഈ പൊലീസ് ഉദ്യോഗസ്ഥൻ ജോലി സ്ഥലത്ത് എത്തിയത്. ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെ സ്വദേശമായ ഉത്തർപ്രദേശിൽ നിന്ന് മദ്ധ്യപ്രദേശിലെ രാജ്ഗഡ് വരെയാണ് നടന്നത്. രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഡ്യൂട്ടി ചെയ്യാൻ സന്നദ്ധനാണെന്ന് മേലുദ്യോഗസ്ഥനെ അറിയിച്ചു.

എന്നാൽ യാത്രാ സൗകര്യം ഇല്ലല്ലോ എന്ന് പറഞ്ഞ് അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിൻമാറിയില്ല. അങ്ങനെ നടക്കുകയായിരുന്നു. ഇത്രയും ദൂരം നടന്നെത്തിയതിനാൽ കാൽ മസിലുകൾക്ക് വേദനയുണ്ടെങ്കിലും ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറാൻ തയ്യാറെല്ലെന്നാണ് ശർമ്മ പറയുന്നത്. മാർച്ച് 25 നാണ് ഞാൻ യാത്ര ആരംഭിച്ചത്. 20 മണിക്കൂറോളം നടന്നു. ഇതിനിടയിൽ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ ഞാൻ രാജ്ഗഡിലെത്തിച്ചേർന്നു. എത്തിയ വിവരം മേലുദ്യോഗസ്ഥനെ അറിയിച്ച് ജോലിയിൽ കയറി.