photo

ചേർത്തല: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ. ഭക്ഷണവിതരണം, ആരോഗ്യ വണ്ടി എന്നിങ്ങനെ നീളുന്നു സേവനത്തിന്റെ വഴികൾ. സംഘടനയുടെ പ്രവർത്തനത്തിന് സഹായ ഹസ്തവുമായി ദിനംപ്രതി നൂറു കണക്കിന് പേരാണ് എത്തുന്നത്.

കക്കാ ഇറച്ചിയും ബീ​റ്റ്റൂട്ട് അച്ചാറുമായിരുന്നു വാട്ടിയവാഴയില പൊതിയിലെ ഇന്നലത്തെ വിഭവങ്ങൾ.വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു-മധുസൂദനൻ എന്നിവരുടെ വകയായിരുന്നു ജനകീയ ഭക്ഷണശാലയിലെ ഭക്ഷണം.വളവനാട്

ലക്ഷ്മി നാരായണ ട്രസ്​റ്റ് രക്ഷാധികാരി പ്രകാശ് സ്വാമി ഒരു വാഹനം നിറയെ വൈവിദ്ധ്യമാർന്ന പച്ചക്കറികളുമായാണ് കിച്ചണിലെത്തിയത്. ഫെഡറൽ ബാങ്ക് മാനേജരായ നടരാജൻ അരി നൽകി.കുറുപ്പം കുളങ്ങരയിലെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മ​റ്റി വാഴയിലയും എക്കോ ഫ്രണ്ട് ലി കണ്ടയ്‌നറുമായാണ് എത്തിയത്.സുമേഷും അഭിരാമും ശരത്തുംചേർന്ന് ചെറുവാരണത്തെ സിലീഷിന്റെ വീട്ടിലെ കുറെ പച്ചമാങ്ങ പറിച്ച് എത്തിച്ചു.അരീപ്പറമ്പിലെ ബി.സലിമിന്റെ നേതൃത്വത്തിൽ പല വൃഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു.കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബുവും ജനകീയ ഭക്ഷണശാലയിലെത്തി ദീർഘനേരം സൗഹൃദം പങ്കിട്ടു.

ആരോഗ്യ വണ്ടി പ്രയാണം തുടരുന്നു

ഡോ. മേഘ മധുവിന്റെ നേതൃത്വത്തിൽ നഴ്‌സുമാരായ അനിലയും അനുശ്രീയും ചേർന്ന് ' സാന്ത്വന സഹായവുമായി അതിജീവനം ആരോഗ്യ വണ്ടി വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ആരോഗ്യ സുരക്ഷയൊരുക്കി.

വിവിധ മാർക്ക​റ്റുകളിലെ വ്യാപാര സ്ഥാപനങ്ങൾ സർക്കാർ ഓഫീസുകൾ സഹകരണ ബാങ്കുകുൾ കിടപ്പു രോഗികളുടെ വീടുകൾ എന്നിവിടങ്ങളിൽ എത്തി തെർമൽ സ്കാനർ ഉപയോഗിച്ചുള്ള പരിശോധന നടത്തി.

ഭക്ഷണശാലയുടെ പ്രവർത്തനം

ഓഫീസ് സ്​റ്റാഫ് പ്രസന്നയുടെ നിയന്ത്രണത്തിലാണ് ഭക്ഷണശാല. ഭക്ഷണശാല തുറക്കുന്ന സമയം മുതൽ അവസാനയാൾ അടുക്കളയിൽ നിന്ന് മടങ്ങുന്നതുവരെ അവർ ഉണ്ടാകും. ഓരോ ദിവസവും കിട്ടുന്ന വിഭവങ്ങൾ രജിസ്​റ്ററിൽ കൃത്യമായി എഴുതിവയ്ക്കും.ജില്ലാ പഞ്ചായത്ത് അംഗം

ജമീല പുരുഷോത്തമനും ജയശ്രീയുമാണ് ആദ്യം അടുക്കളയിലെത്തുന്നവർ. തൊട്ടുപുറകേ വനിതാ സെൽഫിക്കാർ എത്തും.സുരേഷിനാണ് ഭക്ഷണപ്പൊതി കൃത്യമായി കൈകളിലെത്തിക്കുന്നതിനുള്ള ചുമതല.

ചെയർമാൻ എസ്.രാധാകൃഷ്ണനും ട്രഷറർ അഡ്വ.സന്തോഷ്കുമാറും ഇതിന്റെ പൂർണ സമയ ചുമതലക്കാരായി ഒപ്പമുണ്ട്.