ആലപ്പുഴ: വിധവ പെൻഷൻ മുഖ്യമന്ത്റിയുടെ ദുരിശ്വാശ്വാസ നിധിയിലേക്ക് നൽകിയ തമിഴ്നാട് സ്വദേശി തിലകയായിരുന്നു ഇന്നലെ അമ്പലപ്പുഴയിലെ താരം.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കേരളഹൗസിലാണ് തിലകയും കുടുംബവും താമസിക്കുന്നത്. തെരുവോരങ്ങളിൽ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന വിധവയായ തിലക ലോക്ക്ഡൗണിനെത്തുടർന്ന് മകൾക്കൊപ്പം വീട്ടിൽ തന്നെയാണ്. മ​റ്റ് മൂന്നു മക്കൾ ആലുവ ജനസേവ ശിശുഭവനിൽ നിന്ന് പഠിക്കുന്നു. 22 വർഷമായി അമ്പലപ്പുഴയിലും പരിസരത്തും ആക്രി പെറുക്കിയാണ് ജീവിതം. ഭർത്താവ് മാരിയപ്പൻ രണ്ട് വർഷം മുൻപ് മരിച്ചു. പ്രളയ സമയത്തും മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിലക സംഭവന നൽകിയിരുന്നു.
ഒരു മാസത്തെ വിധവ പെൻഷൻ ആമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം.കബീർ മുഖേന ഇന്നലെ കളക്ടർ എം. അഞ്ജനയ്ക്ക് കൈമാറി.