കൊച്ചി: ഭക്ഷണവും കൂലിയും കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയെ മർദിച്ചെന്ന പരാതിയിൽ എറണാകുളം ബ്രൈറ്റ് സെക്യൂരിറ്റി ഏജൻസിയിലെ സൂപ്പർവൈസർ ബിജുവിനെ (47) എളമക്കര പൊലീസ് അറസ്‌റ്റു ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു. സ്ഥാപന സ്ഥാപന ഉടമ സുരേന്ദ്രനെതിരെ കേസെടുത്തു.

ഉത്തർപ്രദേശ് സ്വദേശി കൗശലേന്ദ്ര പാണ്ഡെക്കാണ് മർദ്ദനമേറ്റത്. ഇയാൾ ആശുപത്രിയിലാണ്. ഏജൻസിയുടെ കീഴിൽ സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്ന കൗശലേന്ദ്ര പാണ്ഡെ. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ശമ്പളവും ലഭിക്കാത്തതിനെ തുടർന്ന് ലേബർ ഓഫീസിൽ പരാതിപ്പെട്ടു. തുടർന്ന് എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ അബി സെബാസ്റ്റ്യൻ ഇടപെടുകയും ഭക്ഷണവും ശമ്പളവും നൽകാൻ ഉടമക്ക് നിർദേശം നല്കുകയും ചെയ്തു.
തൊഴിൽ വകുപ്പിൽ പരാതി പറഞ്ഞു എന്ന കാരണത്താലാണ് ബിജു മർദ്ദിച്ചത്. ജില്ലാ ലേബർ ഓഫീസർ (ഇ ).വി.ബി. ബിജുവിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് എളമക്കര പൊലീസ് അറിയിച്ചു.