ചെന്നൈ: തമിഴ്നാട്ടിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊവിഡ് പോസിറ്റീവ് എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. വ്യാഴാഴ്ച 74 എണ്ണം കൂടി റിപ്പോർട്ട് ചെയ്തതോടെ സമുദായ നേതാക്കളുടെ സഹകരണം തേടാൻ സംസ്ഥാന ചീഫ് സെക്രട്ടറി കെ. ഷൺമുഖം ഇന്ന് ചെന്നൈയിൽ മുസ്ലീം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകളിൽ രണ്ടാമത് നിൽക്കുന്നത് തമിഴ്‌നാടാണ്. ആകെ റിപ്പോർട്ട് ചെയ്ത 309 ൽ 264 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. മാർച്ച് 21 മുതൽ 23 വരെ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1,500 പേരിൽ രണ്ടുപേർ ഡൽഹിയിൽ മരിച്ചു. ഡൽഹി നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത 1,103 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതിൽ 264 പേരുടേത് പോസിറ്റീവ് ആണ്. മറ്റുള്ളവരുടെ ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്. പുതുതായി തിരുപ്പട്ടൂർ ജില്ലയിൽ റാണിപേട്ടിൽ ഏഴ് പേർ കൂടി വ്യാഴാഴ്ച പോസിറ്റീവായി. വ്യാഴാഴ്ച പോസിറ്റീവായ 74 തബ് ലീഗ് പ്രതിനിധികളിൽ 20 പേർ ചെന്നൈ സ്വദേശികളാണ്. നഗരത്തിൽ നിന്ന് 70 പേരെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
തമിഴ്‌നാട് മുഴുവൻ കൊറോണ സാധ്യത മേഖല