കളമശേരി: കളമശേരി മെഡിക്കൽ കോളേജിലെ കൊറോണ ഐസൊലേഷൻ വാർഡിന് സമീപം നിയന്ത്രണങ്ങൾ ലംഘിച്ച് സി.പി.എം നേതാക്കൾ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത് വിവാദത്തിൽ. മുൻ എം.എൽ.എ എ.എം. യൂസഫിന്റെയും സി.ഐ.ടി.യു മേഖലാ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാന്റെയും നേതൃത്വത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തണ്ണി മത്തനുകൾ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്. മാസ്ക് മാറ്റി ഫോട്ടോയുമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടതോടെ സംഭവം വിവാദമായി. മുതിർന്ന പൗരന്മാർ വീടിന് പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുള്ളപ്പോൾ യൂസഫ് സുരക്ഷാ മാനദണ്ഡങ്ങൾ പോലും മാനിക്കാതെ മെഡിക്കൽ കോളേജിൽ എത്തിയതിനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. കൊറോണ ചികിത്സാ കേന്ദ്രത്തിൽ പുറത്ത് നിന്ന് ഭക്ഷണമെത്തിക്കരുതെന്ന് കർശന നിർദേശമുണ്ട്. പൂർണമായും അണുവിമുക്തമായി മാത്രം എത്തേണ്ടിടത്ത് ലാഘവത്തോടെ തണ്ണിമത്തങ്ങ വിതരണം ചെയ്തതും അത് ഏറ്റുവാങ്ങിയതും സുരക്ഷാ നടപടികളുടെ ലംഘനമാണ്. ചികിത്സയിലുള്ളവർക്ക് കൃത്യമായ മെനുവിലുള്ള ഭക്ഷണം ആശുപ്രതിയിൽ തന്നെ നൽകുന്നുണ്ട്. അനാവശ്യവിവാദം മാർച്ച് 25 മുതൽ മെഡിക്കൽ കോളേജിൽ സി.ഐ.ടി.യു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്നും സംഭവം വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരാണെന്നും എ.എം യൂസഫ് പറഞ്ഞു.