കൊച്ചി: ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞാലും ജില്ലയിലെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ ബാധകമാണ്.
പുറത്തിറങ്ങുന്നവർക്ക് മുഖാവരണം നിർബന്ധം. ലംഘിച്ചാൽ കേസ്.
ഹോട്ട് സ്‌പോട്ട്‌സ് പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കൊച്ചി നഗരത്തിലെ കലൂർ സൗത്ത് (65), പനയപ്പിള്ളി (8) ഡിവിഷനുകളാണ് ഹോട്ട് സ്‌പോട്ടുകൾ.
അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി റോഡിലിറങ്ങുന്ന സാഹചര്യം അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ഇവരെ വാഹനങ്ങളിൽ കൊണ്ടുപോകരുത്.
ഐ.ടി മേഖലയിലെ കമ്പനികൾ പൂർണമായി പ്രവർത്തിക്കാൻ സാധിക്കില്ല.
ഓൺ ലൈൻ ടാക്‌സി സേവനങ്ങൾക്കും അനുമതി നൽകിയിട്ടില്ല.
എല്ലാ മേഖലകളിലും സാമൂഹിക അകലം അടക്കമുള്ള പൊതു മാനദണ്ഡങ്ങൾ ബാധകം
ലോക്ക് ഡൗൺ കാലാവധി തീരുന്നതിന് മുന്നോടിയായി മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എറണാകളും ജില്ലയുടെ സുരക്ഷാ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, എസ്. പി കെ. കാർത്തിക്, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലി, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അസി. കളക്ടർ എം.എസ് മാധവിക്കുട്ടി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.