കൊച്ചി:ആശ്വാസ തീരത്താണ് ജില്ല.കൊവിഡ് രോഗബാധിതനായി ഇനി ചികിത്സയിലുള്ളത് ഒരാൾ മാത്രം. 41 ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം രോഗ മുക്തി നേടി മലപ്പുറം സ്വദേശിയായ 22 കാരൻ ഇന്നലെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടു. ഇനി മെഡിക്കൽ കാേളേജിൽ ചികിത്സയിലുള്ളത് എറണാകുളം സ്വദേശി മാത്രം. അതേസമയം കോട്ടയത്ത് കൂടുതൽ പേരിലേക്ക് രോഗം പടർന്നതോടെ എറണാകുളം ജില്ലാ അതിർത്തി അടച്ചു. പ്രത്യേകാനുമതിയോടെ മാത്രമേ ജില്ലയ്‌ക്ക് പുറത്തേക്ക് പോകാൻ കഴിയൂ.

ഇന്നലെ വീടുകളിൽ 130 പേരെക്കൂടി നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 29 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 442 ആയി. ഇതിൽ 115 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 327 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലുമാണ്.

ഇന്നലെ പുതുതായി ഒരാളെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു . ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആയി.

ഐസൊലേഷൻ

ആകെ: 462

വീടുകളിൽ:442

ആശുപത്രി: 20

മെഡിക്കൽ കോളേജ്: 07

ആലുവ താലൂക്ക് ആശുപത്രി: 03

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 02

സ്വകാര്യ ആശുപത്രി: 08

പുതിയതായി ഒരാളെക്കൂടി ഐസൊലേഷനിൽ

മെഡിക്കൽ കോളേജ്: 01

 റിസൽട്ട്

ആകെ: 30

പോസിറ്റീവ് :00

ലഭിക്കാനുള്ളത്: 193

ഇന്നലെ അയച്ചത്: 171

 കൊവിഡുകാർ

ആകെ: 01