തൊടുപുഴ : എല്ലാ എം.പി മാരും എം.പി ഫണ്ട് കോറോണാ പ്രതിരോധ പ്രവർത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ . വരുന്ന രണ്ടു വർഷത്തെ വികസന ഫണ്ട് എടുത്തു മാറ്റുന്നത് ജനാധിപത്യവിരുദ്ധമാണന്ന് ഡീൻ കുര്യാക്കോസ് എം. പി പറഞ്ഞു. മൻമോഹൻ സിംഗ് ഗവൺമെന്റിനു ശേഷം എം.പി ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. കാലാനുസൃതമായ പരിഷ്‌ക്കരണം ഉണ്ടാവണമെന്ന് പലപ്രാവശ്യം ആവശ്യപ്പെടുമ്പോഴും അതു നിരസിക്കപ്പെടുകയായിരുന്നു. ഏറ്റവും ഭംഗിയായി നടന്നു കൊണ്ടിരിക്കുന്ന പ്രാദേശിക വികസന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന ഈ സംവിധാനത്തോട് നയപരമായി ബിജെപി ക്ക് എതിർപ്പാണ് ബിജെപി യുടെ സ്വാധീനമേഖലകളിൽ കേന്ദ്രീകൃതമായി വികസനത്തിനു വേണ്ട തുക അനുവദിക്കുക എന്നതാണ് ബിജെപി യുടെ നയം. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. എം.പി മാരുടെ ശമ്പളം വെട്ടിക്കുറച്ചതിനോട് വിയോജിപ്പില്ല. എന്നാൽ കൊവിഡിന്റെ മറവിൽ രാജ്യത്ത് വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി ആനുകൂല്യങ്ങൾ നൽകിയതിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾ മുഴുവൻ നികത്താനാണ് ഈ അവസരം ഉപയോഗിച്ചിട്ടുള്ളത്.കൊവിഡ്പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി നിലവിൽ ഇടുക്കി പാർലമന്റ് മണ്ഡലത്തിൽ 1 കോടി 48 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞതായി എം. പി പറഞ്ഞു.