കണ്ണൂർ: ജില്ലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന മാക്കൂട്ടം ചുരംറോഡ് അടച്ച നടപടി പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷ് കർണാടക കർണാടകഹോം സെക്രട്ടറിക്ക് കത്തയച്ചു. കൊറോണ വ്യാപനത്തിന്റെ പേരിലാണ് കർണാകട കേരളത്തോട് കണ്ണിൽ ചോരയില്ലാത്ത നടപടി എടുത്തത്. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചിരിക്കയാണെന്ന് കത്തിൽ പറയുന്നു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നെന്നും ബദൽ പാതകൾ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ കത്ത് ലഭിച്ചശേഷം തുടർനടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയിൽ കർണാടകം ഉറപ്പ് നൽകിയിരുന്നു. ഹർജികോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊറോണയുടെ പശ്ചാത്തലത്തിൽ മംഗളൂരുവിലെ വഴി അടച്ചതിനെത്തുർന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസർകോട്ട് ഇന്നലെ മാത്രം മരിച്ചത് രണ്ടുപേരാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കർണാടകയുടെ ക്രൂരത കാരണം 7 കാസർകോട് സ്വദേശികളാണ് വിദഗ്ദ ചികിത്സ കിട്ടാതെ മരിച്ചത്.