കാസർകോട്: കൊവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെ മാത്രമല്ല, നിരീക്ഷണം മുഴുവൻ ആളുകളിലേക്കും വ്യാപിപ്പിക്കാനും അവരുടെ ആരോഗ്യസ്ഥിതി അറിയാനുമുള്ള സർവ്വെയുമായി അംഗൻവാടി വർക്കർമാർ വരുന്നു. മുഴുവൻ വ്യക്തികളെയും കണ്ടെത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാനായി

വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം.

പൊലീസ് ഡബിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള അതിജാഗ്രതാ പ്രദേശങ്ങൾ ഉൾപ്പെടുന്ന അഞ്ച് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവര ശേഖരണം പെട്ടെന്ന് നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് അവർ ഐസൊലേറ്റ് ചെയ്യപ്പെടുന്നതിന് ശേഷമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വ്യക്തികളേയും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് അംഗൻവാടി വർക്കർമാരെ ചുമതലപ്പെടുത്തിയത്.

ഒരു കുടുംബവും വിട്ടുപോകില്ല

പട്ടികജാതി, പട്ടികവർഗ, തീരദേശ മേഖലകളിലെത് ഉൾപ്പെടെ ഒരു കുടുംബവും വിട്ടുപോകാതെ സർവ്വെ നടത്തണമെന്നാണ് ഉത്തരവ്. കാസർകോട് ജില്ലയിലെ മുഴുവൻ വീടുകളിലെയും ആളുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ അംഗൻവാടി വർക്കർമാരുടെ പക്കലുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ അംഗൻവാടി വർക്കർമാർ ഫോണിൽ വിളിച്ചു ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്

സർവെയിൽ നിന്ന് തുടക്കം

പ്രത്യേക പോർഫോമയുടെ അടിസ്ഥാനത്തിൽ വിവരം ശേഖരിക്കും

സൂപ്പർവൈസർമാർ ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കി പ്രോജെക്ടിലേക്കും തദ്ദേശസ്ഥാപനങ്ങൾക്കും കൈമാറും.

സി .ഡി .പി. ഒമാർ വിവരങ്ങൾ പ്രൊജ്ര്രക് അടിസ്ഥാനത്തിലാക്കി ജില്ലാ പ്രോഗ്രാം ഓഫീസ് നൽകുന്ന ഗൂഗിൾ ഷീറ്റിൽ സമർപ്പിക്കണം.

വിവരങ്ങൾ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ള പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്കും ഡി എം ഒ ക്കും നൽകും

ക്രോഡീകരിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്കും നൽകണം.

ഓരോ ദിവസവും ലഭിക്കുന്ന ഡാറ്റകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർ പരിശോധിക്കും രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്തി തുടർ നടപടി

ബൈറ്റ്
നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ എല്ലാ വ്യക്തികളേയും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നവരെ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് തുടർ നടപടി സ്വീകരിക്കും. ഫോണിലൂടെ വിവരങ്ങൾ എടുക്കുന്നതിനാൽ വലിയ പ്രയാസം ഉണ്ടാകില്ലെന്ന് കരുതുന്നു. ഒരു ലക്ഷത്തോളം വരുന്ന 60 വയസിന് മുകളിലുള്ളവരുടെ സർവെ പൂർത്തിയായെങ്കിലും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തിൽ കുറേകൂടി വിവരങ്ങൾ ശേഖരിക്കാനാണ് അംഗൻവാടി വർക്കർമാരോട് പറഞ്ഞിട്ടുള്ളത്.


കവിതാറാണി രഞ്ജിത്ത്,(ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ)