ഷാജിക്കെതിരായ നടപടി മറ്റുളളവർ പറയാൻ മടിച്ച കാര്യങ്ങൾ തുറന്നുപറഞ്ഞതിന് :അബ്ദുൾകരിം
കണ്ണൂർ :മറ്റുള്ളവർ പറയാൻ മടിച്ച കാര്യങ്ങൾ ഷാജി പറഞ്ഞതാണ് പകയ്ക്ക് കാരണമെന്ന് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. അബ്ദുൾകരീം ചേലേരി കുറ്റപ്പെടുത്തി. ഈ രീതിയിൽ നീളുന്നുണ്ടെങ്കിൽ അതിൽ വസ്തുതയില്ലെന്ന് വ്യക്തമാണ്.. അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് ഇങ്ങനൊയൊരു അന്വേഷണം നടന്നിരുന്നെങ്കിലും ഞങ്ങളാരും കക്ഷിയായിരുന്നില്ല, മൊഴിയും എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാജിയുടേത് രക്തസാക്ഷി പരിവേഷനം ചമയാനുള്ള ശ്രമം:
കുടുവൻ പത്മനാഭൻ
കണ്ണൂർ:രക്തസാക്ഷിത്വ പരിവേഷം ചമയാനുള്ള ശ്രമമാണ് ഷാജിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിജിലൻസ് കേസിന് ആധാരമായ പരാതി നൽകിയ കുടുവൻ പത്മനാഭൻ ആരോപിച്ചു.
. മുഖ്യമന്ത്രിയുമായുള്ള വിവാദമൊക്കെ അന്വേഷണം ഭയന്ന് മുൻകൂട്ടി എറിഞ്ഞ വടിയാണ്. 2017 ലാണ് അഴീക്കോട് സ്കൂൾ മാനേജ്മെന്റ് കെ.എം ഷാജി എം.എൽ.എയ്ക്ക് പണം നൽകിയെന്ന ആരോപണം ഉയർന്നത്. ലീഗ് പൂതപ്പാറ ശാഖ കമ്മിറ്റിയെ സ്കൂൾ മാനേജ്മെന്റ് ഈ ആവശ്യവുമായി സമീപിച്ചിരുന്നു. ആസ്ഥാന മന്ദിരം പണിയാൻ 25 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു.ഹയർ സെക്കൻഡറി ലഭിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടപ്പോഴേക്കും എം.എൽ.എ വാങ്ങിയെന്നായിരുന്നു മറുപടി. ശാഖ കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിയ്ക്ക് നൽകിയ പരാതിയുടെ കോപ്പിയടക്കം ലഭിച്ചെന്നും ഇത് സഹിതമാണ് മുഖ്യമന്ത്രിയ്ക്ക് സെപ്തംബറിൽ പരാതി നൽകിയത്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ച ശേഷം എം.എൽ.എ കൂടി പരിധിയിൽ വരുന്നതിനാൽ നവംബറിൽ സ്പീക്കറുടെ അനുമതി തേടി. അനുമതി മാർച്ച് 16 ന് ലഭിച്ചു.