കാസർകോട് :രാജ്യത്തിനെങ്ങും കാസർകോട്ടെ മാതൃക അനുകരണീയമാണെന്ന് കേന്ദ്രസർക്കാർ. നേരത്തേ കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നിട്ടും കൃത്യമായ നിയന്ത്രണങ്ങളിലൂടെ ഇവിടെ രോഗവ്യാപനം തടഞ്ഞുനിർത്താനായി. കൊവിഡിനെ പിടിച്ചുകെട്ടിയ കാസർകോട് മാതൃകയ്ക്ക് അഭിനന്ദനവുമായി കേന്ദ്രസർക്കാർ. ആകെയുള്ള ജനസംഖ്യയിൽ 15.3ശതമാനം പ്രവാസികളുള്ള ജില്ലയിൽ തിരികെയെത്തിയവരെ എല്ലാം കൃത്യമായി ക്വാറന്റൈൻ ചെയ്തതടക്കം കാസർകോടിന്റെ നേട്ടങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞു.
54ശതമാനമാണ് കാസർകോട്ടെ രോഗമുക്തിയുടെ ശതമാനക്കണക്ക്. ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനവുമായി ദൂരെ കിടക്കുകയും ഇത്ര വലിയ പ്രവാസിസമൂഹമുണ്ടായിട്ടും കൃത്യമായ നടപടികളിലൂടെയാണ് കാസർകോടിന് കൊവിഡിനെ തടഞ്ഞുനിർത്താനായത്.
അങ്ങനെ എല്ലാ തരത്തിലും പരിശോധന കർശനവും മനുഷ്യത്വപരവുമാക്കിയതിന്റെ ഫലമാണ് ഈ മാതൃകയുടെ വിജയമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അഭിനന്ദനസന്ദേശത്തിൽ അറിയിച്ചു.
കാസർകോട്ട് രോഗമുക്തിനിരക്ക് 54%
ജനസംഖ്യയിൽ പ്രവാസികൾ 15.3
കാസർകോട്ടെ നടപടികൾ
ഉടനടി കാസർകോടിനായി പ്രത്യേക ഓഫീസറെ നിയമിച്ചു
കോണ്ടാക്ട് ട്രേസിംഗിന് ജിയോ സ്പെഷ്യൽ ട്രാക്കിംഗ്
ബ്രേക്ക് ദ ചെയ്ൻ കാമ്പയിൻ സജീവം
സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകി
നാല് ദിവസം കൊണ്ട് പ്രത്യേക ആശുപത്രി
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും നഴ്സുമാരെയും സജ്ജീകരിച്ചു
17,373 പേരെ ഹോം ക്വാറന്റൈനിലാക്കി
നൂറ് ശതമാനം വീടുകളിലും രോഗവിവരം തിരക്കി,
ഷെൽട്ടർ ഹോമുകളും സമൂഹ അടുക്കളകളും സജ്ജീകരിച്ചു