കൽപ്പറ്റ: ലോക്ഡൗണും നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ സ്‌റ്റേഷനുകളിലായി ഇന്നലെ 64 കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 49 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
മീനങ്ങാടി പുൽപ്പള്ളി സ്‌റ്റേഷനുകളിൽ 9 കേസുകൾ വീതവും, വൈത്തിരി, തിരുനെല്ലി സ്‌റ്റേഷനുകളിൽ 6 കേസുകൾ വീതവും, പനമരം, മാനന്തവാടി സ്‌റ്റേഷനുകളിൽ 5 കേസുകൾ വീതവും, കൽപ്പറ്റ, ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്‌റ്റേഷനുകളിൽ 4 കേസുകൾ വീതവും, പടിഞ്ഞാറത്തറ, തലപ്പുഴ, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും, മേപ്പാടി, കമ്പളക്കാട് സ്‌റ്റേഷനുകളിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ആകെ 810 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 534 പേരെ അറസ്റ്റ് ചെയ്യുകയും 441 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.