01

കോഴിക്കോട്: മീനുകളിൽ രാസവസ്തു ചേർത്ത് വിൽക്കുന്നത് തടയുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ഓപറേഷൻ സാഗർറാണി ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ശക്തമാക്കി. സാഗർ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ 165 പരിശോധനകൾ നടത്തി നോട്ടീസ് നൽകി.

 സാഗർറാണിയുടെ മൂന്ന് ഘട്ടങ്ങൾ

2018ലാരംഭിച്ച ഓപറേഷൻ സാഗർ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. രാസവസ്‌തു കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി മത്സ്യത്തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവരെ ബോധവത്കരിക്കുന്നതായിരു ആദ്യഘട്ടം. റസിഡന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവരുടെ സഹായത്തിൽ ഉപഭോതാക്കളെയും ബോധവത്കരിച്ചു. വിതരണ കേന്ദ്രങ്ങൾ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് അവയിലെ കെമിക്കൽ, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടം. ഇതിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കർശനമായ പരിശോധന നടത്തുന്നതായിരുന്നു മൂന്നാം ഘട്ടം.

 നോട്ടീസ് നൽകിയത്

കോഴിക്കോട് - 24

തിരുവനന്തപുരം-12

കൊല്ലം- 26

പത്തനംതിട്ട- 14

ആലപ്പുഴ-10

കോട്ടയം- 13

ഇടുക്കി- 4

എറണാകുളം- 11

തൃശൂർ- 12

പാലക്കാട്- 15

മലപ്പുറം- 12

വയനാട്- 5

കണ്ണൂർ-7