കൽപ്പറ്റ: രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നലെ നടത്തിയ പരിശോധനകളി​ൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 95 കേസുകൾ രജിസ്റ്റർ ചെയ്യുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും 57 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പനമരം സ്‌റ്റേഷനിൽ 18 കേസുകളും, മാനന്തവാടി സ്‌റ്റേഷനിൽ 10 കേസുകളും, ബത്തേരി സ്‌റ്റേഷനിൽ 9 കേസുകളും, കൽപ്പറ്റ, കമ്പളക്കാട് സ്‌റ്റേഷനുകളിൽ 8 കേസുകൾ വീതവും, പുൽപ്പള്ളി, തിരുനെല്ലി സ്‌റ്റേഷനുകളിൽ 7 കേസുകൾ വീതവും, മീനങ്ങാടി സ്‌റ്റേഷനിൽ 4 കേസുകളും, വൈത്തിരി, അമ്പലവയൽ, തലപ്പുഴ സ്‌റ്റേഷനുകളിൽ 4 കേസുകൾ വീതവും, നൂൽപ്പുഴ സ്‌റ്റേഷനിൽ 3 കേസുകളും, കേണിച്ചിറ, വെള്ളമുണ്ട, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും, മേപ്പാടി, പടിഞ്ഞാറത്തറ സ്‌റ്റേഷനുകളിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 2140 കേസുകൾ രജിസ്റ്റർ ചെയ്യുകയു1003 പേരെ അറസ്റ്റ് ചെയ്യുകയും 1315 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി​ ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു.

പിടിച്ചെടുത്ത വാഹനങ്ങൾ

ജില്ലയിൽ വാഹന പരിശോധനയിൽ ഇതുവരെ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളുടെ കണക്കുകൾ ഇപ്രകാരമാണ്: ഇരുചക്രവാഹനങ്ങൾ (892), കാർ (165), ജീപ്പ് (25), ഓട്ടോറിക്ഷ (133) ലോറി (5), മറ്റുള്ളവ (38).