covid

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1,116 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പിന്നിട്ടവരുടെ എണ്ണം 21,178 ആയി ഉയർന്നു. ഇനി 1,680 പേരാണ് നിരീക്ഷണത്തിൽ ബാക്കിയുള്ളത്.

ഇന്നലെ പുതുതായി വന്ന 17 പേർ ഉൾപ്പെടെ 48 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. 5 പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.

ഇന്നലെ 15 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതിനകം 786 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 761 എണ്ണത്തിന്റെ ഫലം ലഭിച്ചു. 731 എണ്ണം നെഗറ്റീവ് ആണ്. 25 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 15 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. 555 പേർക്ക് ഫോണിലൂടെയും സേവനം നൽകി. 3,010 സന്നദ്ധ സേന പ്രവർത്തകർ 8921 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. കൊളത്തൂർ, കോടഞ്ചേരി പ്രദേശങ്ങളിൽ മൈക്ക് പ്രചാരണവുമുണ്ടായിരുന്നു.