ന്യൂഡല്‍ഹി: നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 649 പേർക്ക് കഴിഞ്ഞ രണ്ടുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 14 സംസ്ഥാനങ്ങളില്‍ നിന്നുളളവരിലാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 56 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനകം സമ്മേളനത്തില്‍ പങ്കെടുത്ത 647 പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഡല്‍ഹി, ഹിമാചല്‍, ഹരിയാന, ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, അസം എന്നിവിടങ്ങളിൽ നിന്നുളളവരിലാണ് കൊറോണ വൈറസ് ബാധ ഉണ്ടായതെന്ന് ലാവ് അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് വിവിധ ആശുപത്രികളിലായി 2301 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.