വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ലോകത്ത് ഇതുവരെ 59,140 പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 11 ലക്ഷമായി. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7,406 ആയി. ഇറ്റലിയിൽ മരണം 14,681. സ്‌പെയിനിൽ 11,000 കഴിഞ്ഞു. രോഗബാധിതർ 1,18,000 മാണ്. ലോക രാജ്യങ്ങൾ കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് ആഹ്വാനം ചെയ്തു. 20 വയസിൽ താഴെയുള്ളവർ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുർക്കി ഉത്തരവിട്ടു.
അമേരിക്കയിൽ നിയന്ത്രണാതീതമായി മരണസംഖ്യ കുത്തനെ കൂടുകയാണ്. 2,73,880 പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇറാനിൽ 3300 പേരാണ് മരിച്ചത്. ബ്രിട്ടനിൽ മരണം 3000.